മണിപ്പൂര്‍ കലാപത്തിലെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുളളവര്‍ക്ക് മനസിലാകും. മണിപ്പൂര്‍ കത്തിയപ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയോടോ പാര്‍ട്ടി നേതൃത്വത്തോടോ ചോദിക്കാന്‍ ഇവര്‍ക്ക് ആണത്തമുണ്ടായിരുന്നോ എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.
മണിപ്പൂരില്‍ തുടരുന്ന സംഘര്‍ഷം ആശങ്കാജനകമാണ്. സ്വയം പ്രഖ്യാപിത വിശ്വഗുരു സംസ്ഥാനത്തെ ക്രമസമാധാനം പുനസ്ഥാപിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചപ്പോള്‍ മെയ്‌തേയ് വിദ്യാര്‍ത്ഥികളുടെ കൊലപാതകം പോലുളള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
മണിപ്പൂരില്‍ ജൂലൈ മാസം കാണാതായ മെയ്‌തേയ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചുകിടക്കുന്ന വിദ്യാര്‍ത്ഥികളുടെ പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു
മണിപ്പൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍നിന്ന് പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പടിഞ്ഞാറന്‍ ഇംഫാല്‍, തൗബാല്‍ ജില്ലകളിലെ വനമേഖലയില്‍നിന്ന് 13 ഗ്രനേഡുകള്‍, 10 ഗ്രനേഡ് ലോഞ്ചറുകള്‍, എം 16 റൈഫിളുകള്‍, മറ്റ് ആയുധങ്ങളും 19 സ്‌ഫോടക വസ്തുക്കളുമാണ് കണ്ടെത്തിയത്.
കുട്ടികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ ഭക്ഷണം ലഭിക്കുന്നില്ല. ഗര്‍ഭിണികള്‍ ക്യാമ്പുകളില്‍ പ്രസവിക്കുന്ന സ്ഥിതിയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ സര്‍ക്കാര്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ്
'മണിപ്പൂരിലെ പൗരന്മാർക്ക് അവരുടെ അടിസ്ഥാന മനുഷ്യാവകാശമാണ് നിഷേധിക്കപ്പെടുന്നതെന്ന്' ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറഞ്ഞു. ഇന്‍റര്‍നെറ്റ് ബാന്‍ യഥാർത്ഥത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതിന് വഴിവയ്ക്കും
മണിപ്പൂരിലെ സ്ത്രീകളുടെ മാനം കാക്കേണ്ടവര്‍തന്നെ അതിന് കൂട്ടുനില്‍ക്കുകയാണ്. പെണ്‍കുട്ടികളുടെ തുണിയുരിഞ്ഞ് ബലാത്സംഗം ചെയ്ത് പരസ്യമായി നടത്താന്‍ ഒത്താശ ചെയ്തവരേയും അതിന് കുടപിടിച്ചവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെക്കൊണ്ട് പ്രതികരിപ്പിക്കുക എന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യം വിജയിച്ചു. മറുപടി പ്രസംഗം ആരംഭിച്ച് 90 മിനിറ്റ് പിന്നിടുമ്പോഴും നരേന്ദ്രമോദി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല.
ഹൈക്കോടതി മുന്‍ വനിതാ ജഡ്ജിമാരുള്‍പ്പെട്ട സമിതിയൊണ് മണിപ്പൂര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ചത്. മുന്‍ ജഡ്ജി ഗീതാ മിത്തല്‍, ശാലിനി പി ജോഷി, ആശാ മേനോന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.
ഇരകൾ തങ്ങളുടെ വ്യക്തിത്വങ്ങൾ സംരക്ഷിക്കണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കോടതി രേഖകളിൽ അവരെ 'X' എന്നും 'Y' എന്നുമാണ് രേഖപ്പെടുത്തുക. ഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നും ഇരകളും ആവശ്യപ്പെട്ടിട്ടുണ്ട്
വോട്ടുകൊണ്ട് പ്രമേയത്തിന് വിജയ സാധ്യതയില്ലെങ്കിലും സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാന്‍ നിര്‍ബന്ധിതനാവും. തങ്ങളുടെ നിലപാട് ഉന്നയിക്കാനുളള അവസരം നേടിയെടുക്കുകയാണ് പ്രതിപക്ഷത്തിന്റെ നീക്കത്തിനുപിന്നില്‍.
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയത്തെ വേരോടെ പിഴുതെറിയാനുളള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ എല്ലാ മനുഷ്യസ്‌നേഹികളോടും ആഹ്വാനം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മനുഷ്യജീവനേക്കാള്‍ വലുത് ഇടുങ്ങിയ ആശയങ്ങള്‍ക്ക് ഇടംനല്‍കലാണ് എന്ന സങ്കുചിത ചിന്താഗതിക്കെതിരെ നാം കൈകോര്‍ത്തുപിടിക്കണമെന്നും മണിപ്പൂരില്‍ വേട്ടയാടപ്പെടുന്ന നമ്മുടെ സഹോദരങ്ങളെ അവഗണിക്കുന്നവര്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
മണിപ്പൂരില്‍ ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്കു നടത്തികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചകളെ ചോദ്യം ചെയ്തും നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തുവരുന്നത്.
ലജ്ജാകരവും ഭീകരവുമായ ദൃശ്യങ്ങള്‍ എന്നാണ് നിയമവാഴ്ച എവിടെ എന്നു ചോദിച്ചുകൊണ്ട് റിച്ച ഛദ ട്വീറ്റ് ചെയ്തത്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥനാണെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങള്‍ അത്രമേല്‍ ക്രൂരമാണ്. കടുത്ത ഭരണഘടനാ ലംഘനമാണ്. ഇത്തരം അക്രമങ്ങൾക്ക് ചുക്കാന്‍ പിടിച്ച കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ചും കോടതിക്ക് അറിയണം.
അതേസമയം, രണ്ടുമാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി ആദ്യ പ്രതികരണം നടത്തി. ആക്രമണം നടക്കുന്നത് മണിപ്പൂരിലാണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദേഷ്യംകൊണ്ടും വേദനകൊണ്ടും നിറയുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു
വീഡിയോ പുറത്തുവന്നതിനുപിന്നാലെ പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും മൗനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ നിശബ്ദതയും നിഷ്‌ക്രിയത്വവുമാണ് മണിപ്പൂരിനെ അരാജകത്വത്തിലേക്ക് നയിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ആഴ്ച്ചകള്‍ക്കു മുന്‍പ് ശിശുനികേതന്‍ സ്‌കൂളിന് മുന്നില്‍വെച്ച് മറ്റൊരു സ്ത്രീയും വെടിയേറ്റ് മരണപ്പെട്ടിരുന്നു. രണ്ടുമാസത്തിലേറെയായി തുടരുന്ന കലാപത്തില്‍ പൊലീസിന്റെ കണക്കുപ്രകാരം 150 പേരാണ് മരണപ്പെട്ടത്
ചില രക്ഷിതാക്കള്‍ തങ്ങളുടെ കൃഷി സംരക്ഷിക്കാനായാണ് കുട്ടികളെ ദുരിതാശ്വാസ ക്യാംപുകളിലാക്കി ഗ്രാമങ്ങളിലേക്ക് പോകുന്നത്. ബിഷ്ണുപൂരിലെ ദുരിതാശ്വാസ ക്യാംപില്‍നിന്ന് ഒരു നവജാത ശിശുവിനെ വരെ ലഭിച്ചു
കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ ആഴത്തിലുളള മുറിവുകളും ഒന്നിലധികം വെടിയേറ്റ പാടുകളും കണ്ടെത്തി. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പലരുടെയും സ്ഥിതി ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്
കേരളം മണിപ്പൂർ അല്ല. ഇടതുപക്ഷത്തിനാണ് ഇവിടെ മുൻതൂക്കം. എങ്കിലും നമ്മളെ തകർക്കാൻ ഏതോ ഒരു ഭീകരപദ്ധതി ബിജെപി സ്വരുക്കൂട്ടുന്നതെന്നുവേണം ഊഹിക്കാൻ.
ഇടിക്കൂട്ടിലെ പെൺസിംഹം, ഒളിംപിക്സിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച ബോക്സിംഗ് താരം മേരി കോം "എൻ്റെ സംസ്ഥാനം കത്തുന്നു, സഹായിക്കുക"എന്നാണ് ട്വിറ്റ് ചെയ്തത്.